കെഎസ്ആർടിസിയിൽ ഇടവേളയ്ക്കു ശേഷം കണ്ടക്ടർ കം ഡ്രൈവർ ക്രൂ തിരിച്ചെത്തുന്നു. കെഎസ്ആർടിസി ദീർഘദൂര ബസുകളിലാണ് സിസ്റ്റം തിരിച്ചു വരുന്നത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിയതിനാൽ അടുത്തിടെ വൈറ്റിലയിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചിരുന്നു. ഈ സംഭവവും സംഘടനകൾ ഉന്നയിച്ച ആവശ്യവും പരിഗണിച്ചാണ് തീരുമാനം. ജീവനക്കാരുടെ ജോലിഭാരവും ഇതു മൂലമുണ്ടാകുന്ന അപകടങ്ങളും ഇല്ലാതാക്കുകയാണു ലക്ഷ്യം.
2017ൽ കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി മുൻ എംഡി രാജമാണിക്യമാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിച്ചത്. 2018 ഓഗസ്റ്റ് 13ന് കൊല്ലം ഇത്തിക്കരയിൽ ഡ്രൈവർ ഉറങ്ങിയതുമൂലം കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറി കണ്ടക്ടറും ഇരു ഡ്രൈവർമാരും മരിച്ച അപകടത്തിനു ശേഷം അന്നത്തെ എംഡി ടോമിൻ തച്ചങ്കരി ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കർക്കശമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക