ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചു. സുപ്രിം കോടതിയിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ഹർജി സമർപ്പിച്ചിട്ടുള്ളത്. ഹൈക്കോടതി വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് തീർത്ഥാരകരുടെ എണ്ണം വർധിപ്പിക്കണമെന്ന ഉത്തരവിട്ടതെന്ന് സർക്കാർ ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ ശബരിമലയിൽ നിലവിൽ 250 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരും ഇതിൽ ഉൾപ്പെടുന്നുണ്ട്. സർക്കാറിന്റെ വാദം കൊവിഡ് പൂർണമായും നിർമാർജനം ചെയ്യാൻ കഴിയാത്ത സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ്. ഹൈക്കോടതി റദ്ദാക്കിയത് തിങ്കൾ മുതൽ വെള്ളിവരെ 2000 പേരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേരെയും പ്രവേശിപ്പിക്കാമെന്ന ഉന്നതതല സമിതിയുടെ തീരുമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക