ഇടുക്കി വാഗമണ്‍ നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്പനയെന്ന് കണ്ടെത്തി. ലഹരി മരുന്ന് പാര്‍ട്ടിക്കായി എത്തിച്ചത് അജു എന്ന അജ്മല്‍ ആണ്. പാര്‍ട്ടി നടക്കുന്നതിന് തലേദിവസം കേസിലെ പ്രതി നബീല്‍ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് എത്തിച്ചുനല്‍കിയതെന്നും വിവരമുണ്ട്. മോഡല്‍ ബ്രിസ്റ്റി വിശ്വാസിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കോഴിക്കോട്ട് ഒന്നര വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
ഇവര്‍ മോഡലിംഗിനിടയില് ലഹരി കച്ചവടം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ എക്സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. കേസില്‍ പിടിയിലായവരുടെ ലഹരി മാഫിയ ബന്ധവും അന്വേഷിക്കും. പൊലീസും ഇതര സംസ്ഥാന ലഹരി മരുന്ന് മാഫിയ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. റിസോര്‍ട്ടുകളില്‍ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധന നടത്താനും തീരുമാനമായി. ഒന്‍പത് ആളുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇവരെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ചോദ്യം ചെയ്യല്‍ പിന്നീടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക