തിരുവനന്തപുരം: കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യത്തെ ഗവര്‍ണര്‍ തള്ളുകയായിരുന്നു. ഗവര്‍ണറുടെ ചോദ്യം പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്നായിരുന്നു.
കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എത്തിയ മുസ്ലിം ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
തുടർന്ന് വെള്ളിയാഴ്ച മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍കുമാറും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ലെന്നാണ് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയത്.
ഗവര്‍ണറുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഏറ്റുമുട്ടിയിട്ടില്ലെന്നും കൂടിക്കാഴ്ചയില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഒന്നും ഗവര്‍ണര്‍ മുന്നോട്ടു വച്ചില്ലെന്നും സര്‍ക്കാരിന്റെ ഭാഗങ്ങള്‍ വിശദമായി അവതരിപ്പിച്ചുവെന്നും 31നു തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യേക നിയമസഭാ സമ്മേളനം ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള വിഷയമാണെന്നും കൂടാതെ ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്നും അതിനാല്‍ കേന്ദ്രമന്ത്രി വി മുരളീധരന് പ്രസ്താവനകള്‍ക്ക് മറുപടി നല്‍കേണ്ട കാര്യമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക