കർഷകരുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സിംഗു അതിർത്തിയിൽ എത്തും. താനും തന്റെ സര്‍ക്കാറും കര്‍ഷകര്‍ക്കൊപ്പമാണെന്ന് ആദ്യ സന്ദര്‍ശനത്തില്‍ തന്നെ കെജ്രിവാള് കര്‍ഷകര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. കര്‍ഷകര്‍ ഇന്ന് പ്രതിസന്ധിയിലാണ്, ഞാന്‍ ഇവിടെ മുഖ്യമന്ത്രിയായിട്ടല്ല വന്നത് മറിച്ച് ഒരു സേവകന് എന്ന നിലയിലാണ്, നമ്മള് ഇപ്പോഴും കർഷകർക്കൊപ്പം നില്‍ക്കണം’ എന്നായിരുന്നു കഴിഞ്ഞ തവണ കെജ്രിവാൾ പറഞ്ഞത്.
കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുളള സമയം നീട്ടി
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു അരവിന്ദ് കെജ്രിവാള്. കര്‍ഷകര്‍ക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും സര്‍ക്കാര്‍ നൽകിയിരുന്നു. അതേസമയം, കേന്ദ്രസര്‍ക്കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. ചർച്ച നടത്താമെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. എന്നാൽ കാർഷിക നിയമ ഭേദഗതിയല്ല, നയങ്ങൾ പൂർണമായും പിൻവലിക്കുകയാണ് വേണ്ടതെന്ന ഉറച്ച തീരുമാനത്തിലാണ് കർഷകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക