പാലക്കാട് : തേങ്കുറിശിയില്‍ നടന്ന ദുരഭിമാനക്കൊലയെ കുറിച്ച് പ്രതികരണവുമായി മന്ത്രി കെകെ ശാലജ ടീച്ചര്‍.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സാമൂഹ്യ പുരോഗതിയുമുണ്ടായിട്ടും ഫ്യൂഡല്‍ ജാതി ബോധം ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് ഈ കൊലപാതകമെന്ന് കെകെ ശൈലജ ടീച്ചര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിൽ വീണ്ടും ദുരഭിമാന കൊലപാതകം
ഉണ്ടായിരിക്കുന്നു.ഉയർന്നസാക്ഷരതയും സാമൂഹ്യ പുരോഗതിയും ഉണ്ടായിട്ടും ഫ്യൂഡൽ ജാതി ബോധം
സമൂഹത്തിൽ നിലനിൽക്കുന്നു എന്ന അപകട സൂചനയാണിത്.
നവേത്ഥാന നായകർ വളർത്തിയെടുക്കാൻ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പേരാട്ടവും സമൂഹ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾഉണ്ടാക്കിയെങ്കിലും ഉത്തരേന്ത്യയിലൊക്കെ
ഇപ്പോഴും നിലനില്‍ക്കുന്ന ഇരുട്ടിന്റെ ശക്തികൾ
കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ട്
ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ അതിരൂപത പുറത്തിറക്കിയ കലണ്ടറിന് ബദലായി അഭയ കലണ്ടര്‍ പുറത്തിറക്കി വിശ്വാസികള്‍ !
പാലക്കാട്ടു നടന്ന സംഭവം അത്തരംഇരുട്ടിന്റെസൂചനയാണ്
കുറ്റവാളികൾക്ക് തക്കതായ ശിക്ഷനൽകുന്നതിനോടൊപ്പം ജാതിക്കതീതമായ മനുഷ്യത്വവും സ്നേഹവും വളർത്തിയെടുക്കാൻ നാം നിരന്തരമായി പരിശ്രമിക്കണം
സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള
പെൺകുട്ടികളുടെ അവകാശം നിയമംമൂലം പരിരക്ഷിതമാണ്. അവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വം .
വേർപിരിക്കുന്നതിനൊ കൊന്നുകളയുന്നതിനൊ
അവാകാശമില്ല. ദുരഭിമാനകൊലകൾ ആവർത്തിക്കാതിരിക്കാൻ ഇടപെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമായി കാണണം
ഇനിയും പെൺമക്കളുടെ കണ്ണീർ വീഴാതിരിക്കട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക