പാലക്കാട് തേങ്കുറിശ്ശിയിലുണ്ടായ ദുരഭിമാനക്കൊലപാതകത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാ പിതാവും അമ്മാവനുമാണ് കേസിലെ പ്രതികൾ. അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
വയനാട് മെഡിക്കൽ കോളെജ് വിഷയത്തിൽ തീരുമാനം ഉടനെയുണ്ടാകുമെന്ന് മുഖ്യമന്ത്രി
അതേസമയം, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രി ആലത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ പ്രതികളെ ഹാജരാക്കിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉൾപ്പെടെയുള്ളവ സംഘം അന്വേഷിക്കും. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക