യു.കെയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മീററ്റിലെത്തിയ രണ്ടുവയസ്സുകാരിക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും പോസിറ്റീവായെങ്കിലും അവരില്‍ പുതിയ വൈറസിനെ കണ്ടെത്താനായില്ല.
നാലംഗ കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സാമ്പിളുകള്‍ ഡല്‍ഹിയില്‍ പരിശോധനയ്ക്ക് അയച്ചത്. ഇവര്‍ താമസിക്കുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണാക്കി. പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തി.
രാജ്യത്ത് ഇതുവരെ ഏഴ് പേര്‍ക്ക് പുതിയ വൈറസിന്റെ വകഭേദം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് ബാംഗ്ലൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലും രണ്ട് പേര്‍ക്ക് ഹൈദരാബാദിലെ സി.സി.എം.ബിയിലും ഒരാള്‍ക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
വളരെ വേഗം വ്യാപിക്കും എന്നതാണ് വൈറസ് വകഭേദത്തിന്റെ പ്രത്യേകത. ബ്രിട്ടണിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ യു.കെയിലേക്കുള്ള വിമാന സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക