പത്തനംതിട്ട: ഗര്‍ഭിണിയായ പശുവിനോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗര്‍ഭിണിയായ പശുവിനെ മരത്തില്‍ ചേര്‍ത്ത് കരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്ബാറ കിഴക്കേചരുവില് സുന്ദരേശന്റെ പശുവിനാണ് ദാരുണാന്ത്യമുണ്ടായത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. സന്ധ്യയോടെ വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുവിനെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പശുവിനെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍ഡ് ഡിവിഷന് ഓഫിസിന് സമീപം കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. റബര്‍ ബോര്‍ഡ് വക തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ ഓഫിസില്‍ എത്തിച്ച് കെട്ടിയിടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിക്കുകയും പൊലീസ് എത്തി സ്ഥിതി ശാന്തമാക്കുകയുമായിരുന്നു. റാന്നി പൊലീസിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ച് റബര്‍ ബോര്‍ഡ് കാന്റീന് ജീവനക്കാരനായ ഉടമയ്ക്ക് പശുവിനെ നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ സുന്ദരേശന്‍െറ വീട്ടില്‍ എത്തിച്ച പശുവിനെ വീടിന് സമീപത്തെ റബര്‍ മരത്തിലാണ് കെട്ടിയിരുന്നത്.
രാവിലെ വീട്ടുകാര്‍ നോക്കുമ്പോള്‍ പശുവിനെ ചത്ത നിലയില്‍ കാണുകയായിരുന്നു. കയറുപയോഗിച്ച് വീട്ടുകാര്‍ കെട്ടിയതു കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക