തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ തങ്ങൾക്ക് ഉറപ്പില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റയും അമ്പിളിയുടെയും മക്കൾ.
ജില്ലാ കളക്ടറുടെ വാക്കുകളെ മാത്രമാണ് മുഖവിലക്കെടുക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം സർക്കാരിന്റെ വാക്ക് പാഴ് വാക്കാണെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ വ്യക്തമാക്കി.
മകന്റെ മുറിയിൽ നിന്ന് നിലവിളി കേട്ടു : എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മകനെതിരെ സാക്ഷി മൊഴി നൽകി പിതാവ്
ഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ തീ കൊളുത്തി മരിച്ച അമ്പിളിയേയും ഇന്നലെ സംസ്കരിച്ചു. ഭർത്താവ് രാജന്റെ കുഴിമാടത്തിന് സമീപം തന്നെ അമ്പിളിയും ഇനി അന്ത്യ വിശ്രമം കൊള്ളും.
ഇവരുടെ മക്കളിലൊരാൾക്ക് സർക്കാർ ജോലി, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി തുടങ്ങി അമ്പിളിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാർ മുന്നോട്ടു വെച്ച് ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ജില്ല കളക്ടർ എത്തി ഉറപ്പ് നൽകിയതിൽ പിന്നാലെയാണ് നാട്ടുകാരെ അനുനയിപ്പിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക