എന്തിനും ഏതിനും സമൂഹത്തിനു വേണ്ടി പ്രതികരിക്കേണ്ട ആളല്ല എഴുത്തുകാരൻ എന്ന് സാഹിത്യകാരൻ ബെന്യാമിൻ. ഗൃഹലക്ഷ്മി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സമൂഹത്തോടുള്ള ഒരു സാഹിത്യകാരന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.
ചില കാര്യങ്ങളിൽ നമ്മൾ പ്രതികരിച്ചെ പറ്റൂ എന്ന വിധത്തിൽ സമൂഹത്തിൽ നിന്നും കടുംപിടിത്തം ഉണ്ടാകാറുണ്ട്. പക്ഷെ എനിയ്ക്കു ധാരണയുള്ള വിഷയങ്ങളിൽ മാത്രമാണ് ഞാൻ അഭിപ്രായം പറയുന്നത്.
എന്തിനും ഏതിനും സമൂഹത്തിനു വേണ്ടി പ്രതികരിക്കുന്ന ആളാണ് എഴുത്തുകാരൻ എന്നെനിയ്ക്ക് തോന്നുന്നില്ല. അങ്ങനെയൊരു സാംസ്കാരിക പദവി എനിയ്ക്കു ആവശ്യമില്ല. പക്ഷെ പൗരൻ എന്ന നിലയിൽ എനിയ്ക്കു പറയേണ്ട കാര്യങ്ങളിൽ ഞാൻ അഭിപ്രായം പറയാറുണ്ട്. തുടർചർച്ചകൾ എന്നെ ബാധിയ്ക്കാറില്ല. അഭിപ്രായങ്ങൾ ഉള്ളിൽ ഉരുത്തിരിയും. അതിന്മേലുള്ള അടി പുറത്ത് നടക്കും.
‘ജീവിതത്തിൽ തിരസ്കാരങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. പ്രണയത്തിലും എഴുത്തിലും ഒക്കെയും. പത്രാധിപന്മാർ സ്റ്റാമ്പ് ഒട്ടിച്ച് തിരിച്ചയക്കുന്ന കഥകൾ ഗൾഫിലെ താമസ സ്ഥലത്ത് നിരന്തരം വന്നു കൊണ്ടിരുന്നു. തിരസ്കാരങ്ങളെ സ്വീകരിക്കാനുള്ള മനോനില ഏതൊരു എഴുത്തുകാരനും നിർബന്ധമായും ഉണ്ടായിരിക്കണം. സ്വയം മെച്ചപ്പെടുത്താൻ അത് സഹായിക്കും. കഥ തിരസ്ക്കരിക്കപ്പെടുമ്പോൾ അത് കഥയുടെ കുഴപ്പം കൊണ്ടല്ല പത്രാധിപന്മാരുടെ പ്രശ്നം കൊണ്ടാണെന്നു ഞാൻ ഒരിയ്ക്കലും കരുതാറില്ല. പ്രശ്നം എന്റെ കഥയുടേത് തന്നെയാണെന്ന് ഉറപ്പിക്കും’.
‘പുതുവർഷത്തിൽ തിയറ്ററുകൾ തുറക്കും, മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്’; സത്യൻ അന്തിക്കാട്
‘ഒരുകാലത്ത് തിരസ്കരിച്ച വാരികകൾ പിന്നീട് എന്റെ മുഖചിത്രത്തോട് കൂടി കഥകൾ പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. അതൊക്കെയാണ് എന്റെ സ്വകാര്യ ആഹ്ളാദങ്ങൾ. എഴുത്തുകാരന്റെ ജീവിതത്തിൽ ആകസ്മികമായി വന്നുചേരുന്ന വരികളും അനുഭവങ്ങളും ഉണ്ട്.
എഴുതാനിരിക്കുമ്പോൾ അവ പേനത്തുമ്പിലെത്തും. ഇങ്ങനെ അനുഭവങ്ങൾ വരികളാകുന്ന ഇന്ദ്രജാലം മനോഹരമാണ്. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി എഴുത്തിനെ കണ്ടിട്ടില്ല. പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്ളപ്പോഴാണ് എഴുത്ത് കൂടുതൽ മനോഹരമാവുക’ ബെന്യാമിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക