മുപ്പത് വർഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് ഇളയരാജ. സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടു പോയി.
സ്റ്റുഡിയോയുടെ സ്ഥാപകൻ എൽ.വി. പ്രസാദിന്റെ വാക്കാലുള്ള അനുമതിയോടെയായിരുന്നു ഇളയരാജ ഈ മുറി ഉപയോഗിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ വർഷം പ്രസാദിന്റെ പിൻഗാമി സായ് പ്രസാദ് സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തതോടെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തങ്ങൾക്കെതിക്കെതിരായ കേസുകൾ പിൻവലിക്കാമെങ്കിൽ സ്റ്റുഡിയോയിൽ പ്രവേശിക്കാമെന്ന് ഉടമകൾ നിലപാടെടുത്തതോടെ ഇളയരാജ കേസുകൾ പിൻവലിക്കാമെന്ന് കോടതിയിൽ സമ്മതിച്ചു. സന്ദർശനസമയം ഇരു കൂട്ടരും കൂടിയാലോചിച്ച് തീരുമാനിക്കാമെന്നാണ് കോടതി നിർദേശിച്ചിരുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക