കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ തള്ളിക്കളയുന്നതിനുള്ള സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് നടക്കും. ഒരു ദിവസത്തെ പ്രത്യേക സമ്മേളനമാണ് ചേരുക. കേരള കോൺഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് ഇന്ന് നടക്കുന്നത്. രാവിലെ ഒൻപത് മണി മുതലായിരിക്കും സമ്മേളനം നടക്കുക. നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രമേയത്തെ യുഡിഎഫ് അനുകൂലിക്കുമെങ്കിലും ബിജെപി അംഗം ഒ. രാജഗോപാൽ എതിർക്കും.
കാർഷിക നിയമം തള്ളിക്കളയുന്നതിനുള്ള പ്രത്യേക നിയമസഭ ചേരുന്നതിനെ ആദ്യം സംസ്ഥാന ഗവർണർ എതിർത്തിരുന്നു. നീണ്ട എതിർപ്പിന് ശേഷമാണു സഭാ സമ്മേളനം ചേരുന്നതിനായുള്ള അനുവാദം ഗവർണർ നൽകിയത്. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾക്ക് മാത്രമാണ് സംസാരിക്കാൻ അവസരം ലഭിക്കുക. അതേസമയം കഴിഞ്ഞ ദിവസം കർഷകർ കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
ഇനി മുതൽ ടോള്‍ പ്ലാസകളിലൂടെ ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാനാവൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക