രാജ്യത്തെ സ്തംഭിപ്പിച്ച കർഷക പ്രക്ഷോഭത്തിന് വിരാമമിടാൻ ചർച്ച നാളെ. ഇതുവരെ നടന്ന ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി കർഷക സമരം തുടരുകയാണ്. ഭേദഗതി വരുത്താമെന്ന സർക്കാർ തീരുമാനത്തെ തള്ളി നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കുകയാണെന്ന് ആവശ്യപ്പെടുകയായിരുന്നു കർഷകർ. എന്നാൽ നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കാനാകില്ലന്നായിരുന്നു സർക്കാരിന്റെ പക്ഷം.
ഇക്കാര്യത്തിൽ നാളത്തെ ചർച്ച നിർണായകമാകും. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങളിന്മേലാണ് ചർച്ച നടക്കുക. ചർച്ച പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക