കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സംസ്ഥാനത്തെ കോളേജുകൾ നാളെ മുതൽ തുറക്കും. ശനിയാഴ്ചയും കോളേജുകൾ പ്രവർത്തിക്കണമെന്നാണ് നിർദേശം. ഒരേ സമയം 50 ശതമാനം വിദ്യാർത്ഥികളെയാണ് പ്രവേശിപ്പിക്കുക. അവസാന വർഷ ബിരുദ വിദ്യാർഥികളും ബിരുദാനന്തര ബിരുദ വിദ്യാർഥികൾ മുഴുവനും ക്ലാസിനെത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് കോളേജുകൾ പ്രവർത്തിക്കുക.
കർഷകരും കേന്ദ്രസർക്കാരുമായുള്ള നിർണായക ചർച്ച നാളെ
പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുക. അഞ്ച് മണിക്കൂറായിരിക്കും ക്ലാസുകൾ. ആവശ്യമായി വരികയാണെങ്കിൽ രണ്ട് ഷിഫ്റ്റുകളായി ക്ലാസുകൾ ക്രമീകരിക്കാനും കോളേജ് അധികൃതർക്ക് സ്വാതന്ത്ര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക