ഭാരത് പെട്രോളിയം കോർപറേഷന്റെ സ്വകാര്യവൽക്കരണത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് കോടികൾ. കോർപറേഷന്റെ സ്വകാര്യവൽക്കരണത്തിൽ നിന്ന് 90,000 കോടി സമാഹരിക്കാനാണു സർക്കാർ പദ്ധതിയിടുന്നത്. 52.98 ശതമാനം ഓഹരികൾക്കായുള്ള സർക്കാരിന്റെ ടാർഗെറ്റ് വില ബിപിസിഎല്ലിന്റെ ആസ്തികളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിക്കുന്നത്.
സമാഹരിക്കാനുദ്ദേശിക്കുന്ന 90,000 കോടി എന്നത് ബിപിസിഎൽ സ്റ്റോക്ക് ട്രേഡ് ചെയ്യുന്ന മൂല്യനിർണ്ണയത്തിന്റെ ഇരട്ടിയായി വരും. ബിപിസിഎൽ മൂല്യനിർണ്ണയം അതിന്റെ ഓഹരി വിലയുടെ അടിസ്ഥാനത്തിൽ മാത്രമല്ല ചെയ്യുന്നത്, ആസ്തി മൂല്യനിർണ്ണയവും സർക്കാർ നോക്കേണ്ടതുണ്ട്.
‘ഫസ്റ്റ്ബെല്‍’ മുഴുവൻ ക്ലാസ്സുകളും തിങ്കൾ മുതൽ കൈറ്റ് വിക്ടേഴ്സിൽ പുനരാരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക