റാഞ്ചി: മാവോയിസ്റ്റ് നേതാവിനെയും ഭാര്യയെയും നാട്ടുകാര്‍ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ കുന്ദില്പ്പൂര് ഗ്രാമത്തിലാണ് സംഭവം നടന്നത്. അയല്‍വാസിയെ കൊന്നതിന്റെ ദേഷ്യത്തിലാണ് ഗ്രാമീണര്‍ പ്രകാശ് സിങ് ഭോക്തയെയും ഭാര്യയെയും മര്‍ദിച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വിനോദ് സിങ് എന്നയാളെയാണ് പ്രകാശ് സിങ് വെടിവെച്ചു കൊന്നത്. ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ ഇയാളുടെ ആയുധങ്ങള്‍ പിടിച്ചുവാങ്ങുകയും മര്‍ദിച്ച് കൊല്ലുകയുമായിരുന്നു എന്ന് പലമു എസ്പി സഞ്ജീവ് കുമാര്‍ പറഞ്ഞു.
ശനിയാഴ്ചയോടെയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. എട്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രകാശ് സിങ് ഗ്രാമത്തില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷം അയല്‍വാസിയുമായി വഴക്കുണ്ടാക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക