കൊച്ചി: നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീന് എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം. ജാമ്യം അനുവദിച്ചിരിക്കുന്നത് മൂന്നു കേസുകളിലാണ്. എന്നാൽ മറ്റു കേസുകള്‍ ഉള്ളതിനാല്‍ കമറുദ്ദീന് പുറത്തിറങ്ങാനാകില്ല. എം സി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 85 കേസുകളിലാണ്. താന്‍ അറസ്റ്റിലായിട്ട് 56 ദിവസത്തിലധികമായെന്നും ഇതിനിടയില്‍ മൂന്ന തവണ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തുവെന്ന് ജാമ്യാപേക്ഷയില്‍ എം സി കമറുദ്ദീന് വ്യക്തമാക്കിയിരുന്നു.
സിറ്റിംഗ് എംഎല്‍എമാര്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിക്കണമെന്ന് കെ മുരളീധരന്
ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. ഹര്‍ജിയില്‍, വരുന്ന ആഴ്ചയില്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകേണ്ടതുണ്ടെന്ന കാര്യവും ഒപ്പം ആരോഗ്യപ്രശ്നങ്ങളും വ്യക്തമാക്കിയിരുന്നു. കൂടാതെ കാസര്‍കോട് മേഖയില്‍ പ്രവേശിക്കില്ലെന്നും തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ തന്നെ തങ്ങാമെന്ന ഉറപ്പും ഹര്‍ജിയില്‍ നല്‍കിയിരുന്നു. എന്നാൽ അന്വേഷണം തുടരുന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു. ആരോഗ്യാവസ്ഥകൂടി കണക്കിലെടുത്ത് കോടതി ജാമ്യം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക