കൊച്ചി: നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താത്ത വൈറ്റില മേല്‍പ്പാലത്തിലൂടെ വാഹനം കടത്തിവിട്ട സംഭവത്തില്‍ കൂടുതല്‍ പേര അറസ്റ്റ് ചെയ്തു. എറണാകുളം തമ്മനം സ്വദേശി ആന്റണി ആല്വിന്, കളമശ്ശേരി സ്വദേശി സാജന്, മട്ടാഞ്ചേരി സ്വദേശി ഷക്കീര്‍ അലി എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായ നാല് വി ഫോര്‍ കേരള പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പ്രവര്‍ത്തകരുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് വി ഫോര്‍ കേരള ആരോപിക്കുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിര്‍ണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സി.പി.എം നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്നാണ് പ്രധാന ആരോപണം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരെ രംഗത്തെത്തിയത് ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്ന് കൊടുത്തതിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ചതും രാഷ്ട്രീക്കാരുടെ അതൃപ്തിക്ക് കാരണമായി. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നേടിയത് പോലെകൊച്ചി നഗരസഭയിലും ഭരണത്തില്‍ എത്തുകയായിരുന്നു വി ഫോര്‍ കേരളയുടെ ലക്ഷ്യം. ഇതിന് തടയിടാനാണ് സി.പി.എം നീക്കമെന്നും ഇവര്‍ ആരോപിക്കുന്നു.
ശനിയാഴ്ച മേല്‍പ്പാലം തുറന്നു കൊടുക്കാനിരിക്കെയാണ് ഒരു കൂട്ടമാളുകള്‍ ബാരിക്കേഡുകള്‍ മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത്.
വി ഫോര്‍ കൊച്ചിയുടെ ഗൂഡാലോചനയാണിതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പണി പൂര്‍ത്തിയായിട്ടും മേല്‍പ്പാലം തുറക്കുന്നില്ലെന്ന് ആരോപിച്ച് ഡിസംബര്‍ 30ന് ഇവര്‍ മേല്‍പ്പാലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക