കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രധിരോധ മാര്‍ഗങ്ങളെ പറ്റി വിശദീകരണം നൽകുന്നതാണ് പ്രീ കോളര്‍ ട്യൂണ്‍. അതിനു ശബ്ദം നൽകിയിരിക്കുന്നത് നടൻ അമിതാഭ് ബച്ചനാണ്. അഭിതാഭ് ബച്ചനും മാസങ്ങൾക്ക് മുൻപ് കോവിഡ് ബാധിതനായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹർജി എത്തിയിരിക്കുകയാണ്. കോവിഡ് ബോധവത്കരണ പ്രീ കോളര്‍ ട്യൂണ്‍ ഔഡിയോയില്‍ നിന്ന് കോവിഡ് ബാധിച്ച നടന് അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുട്ടയും ഇറച്ചിയും കഴിച്ചാൽ പക്ഷിപ്പനി പടരില്ല: ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന
ഡല്‍ഹി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ശബ്ദം നല്കിയ അമിതാഭ് ബച്ചന് കോവിഡില്‍ നിന്ന് സ്വയം രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഹര്ജിക്കാരൻ ഉന്നയിക്കുന്ന വാദം. മാത്രമല്ല, കോവിഡ് പോരാട്ടത്തിൽ എത്തരത്തിലുള്ള ബോധവൽക്കരണത്തിനും ആളുകൾ തയ്യാറാകുമ്പോൾ പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നും ഹരജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക