ഡൽഹി: ഇന്ത്യയിൽ 45 വയസ്സിന് മുകളിലുള്ള 40 ശതമാനം പേരും ശ്വാസകോശ സംബന്ധമായ അസുഖ ബാധിതരാണെന്ന് പഠന റിപ്പോർട്ട്. ഇതിൽ അഞ്ചിൽ ഒരാൾ ദൈനംദിന ജീവിതാവശ്യങ്ങൾക്ക് ഇതര സഹായം തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ‘ദ ലോംജിറ്റ്യൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ’, എന്ന പഠനം വളരെ ആഴത്തിലുള്ള വിശകലനമാണ് രാജ്യത്തെ മുതിർന്നവരുടെ ആരോഗ്യത്തെ കുറിച്ച് നടത്തിയിരിക്കുന്നത്.
‘കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയില്‍ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസര്‍ക്കാര്‍ കേരളത്തോട് മാപ്പുപറയണം’
45ന് മുകളിലുള്ള പത്തിൽ ഒരു ഇന്ത്യക്കാരൻ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്നും, നാലിൽ ഒരാൾ മാരക രോഗങ്ങൾക്ക് ഇരകളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ്. ഇതിനു തൊട്ട് പിറകെയാണ് ശ്വാസകോശ രോഗികളുടെ സ്ഥാനം.
ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള അഞ്ച് ശതമാനം പേർ വ്യത്യസ്ത തരത്തിലുള്ള ചൂഷണങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയരാകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക