എല്ലാത്തരം ജീവനുള്ള പക്ഷികളുടേയും ഇറക്കുമതിയ്ക്ക് നിരോധനമേർപ്പെടുത്തി ഡൽഹി സർക്കാർ. പക്ഷിപ്പനിയുടെ വൈറസ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായാണ് നിരോധനം ഏർപ്പെടുത്തുന്നത്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് മുൻകരുതലായി കൂടിയാണ് നിരോധനം.
ഇതുവരെ ഡല്‍ഹിയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി. ഇതുവരെ ശേഖരിച്ച 104 സാമ്പിളുകള്‍ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക