അധികാരത്തിൽ ആരെത്തിയാലും യുഎസ് എന്നും ഉത്തര കൊറിയയ്ക്ക് ശത്രു തന്നെയെന്ന് ഭരണാധികാരി കിം ജോങ് ഉൻ. പ്രത്യക്ഷമായി ബൈഡന്റെ പേര് പറയാതെയാണ് ഉത്തര കൊറിയൻ ഭരണാധികാരിയുടെ പരാമർശങ്ങൾ. 2018ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ നടന്ന ചരിത്രപരമായ ഉച്ചകോടിയോടെയാണ് ഉത്തര കൊറിയയുമായുള്ള ദീർഘനാളത്തെ ശത്രുതയ്ക്ക് മഞ്ഞുരുകിയത്. 2018 ജൂണിൽ സിംഗപ്പൂരിൽ വച്ചാണ് ചരിത്രപരമായ ഉച്ചകോടി നടന്നത്. 2019 ഫെബ്രുവരിയിൽ വിയറ്റ്നാമിൽ വച്ച് വീണ്ടും കൂടിക്കാഴ്ച നടന്നു. എന്നാൽ ഇതിലൂടെയൊന്നും രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്രാപിച്ചില്ല.
വാക്ക് അത് പാലിക്കാനുള്ളതാണ്! വിദ്യാര്‍ഥിയ്ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവി നല്കി തോറ്റ സ്ഥാനാര്‍ഥി
ആണവ പരീക്ഷണം നിർത്തണമെന്ന യുഎസ്സിന്റെ ആവശ്യം ഉത്തര കൊറിയയോ ഉത്തര കൊറിയയുടെ ഉപരോധം നീക്കണമെന്ന ആവശ്യം യുഎസ്സോ സമ്മതിച്ചിരുന്നില്ല. അധികാര കൈമാറ്റം വലിയ വെല്ലുവിളി തന്നെയാകുമെന്നാണ് ഉത്തര കൊറിയ കണക്കാക്കുന്നത്. ആരാണ് അധികാരത്തിൽ വരുന്നതെന്ന് ഉത്തരകൊറിയയെ സംബന്ധിച്ച് വിഷയമല്ലെന്ന് കാഴ്ചപ്പാട് തന്നെയാണ് ഉത്തരകൊറിയക്കുള്ളത്.
ജീവനുള്ള പക്ഷികളുടെ ഇറക്കുമതിയ്ക്ക് നിരോധനമേർപ്പെടുത്തി ഡൽഹി സർക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക