ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ കേരളത്തില്‍ തട്ടിപ്പിന് ലക്ഷ്യമിട്ടതേറെയും സ്ത്രീകളെ. ലോക്ക്ഡൗണ്‍ കാലത്ത് വരുമാനംമുട്ടിയ ഇവര്‍ക്ക് ചില്ലറ തുകയുടെ വായ്പകള്‍ അനുവദിച്ച ശേഷം ഭീഷണിപ്പെടുത്തി തിരിച്ചുപിടിക്കുകയായിരുന്നു തന്ത്രം. കൊച്ചി നഗരപരിസരത്ത് പ്രവര്‍ത്തിക്കുന്ന വനിതാ സംഘടനയില്പെട്ട പലര് തട്ടിപ്പിന് ഇരകളായെങ്കിലും തുറന്നുപറയാന്‍ തയ്യാറായ രണ്ടുപേരുടെ അനുഭവം കേള്‍ക്കാം. മൂവായിരം മാത്രം വായ്പയെടുത്ത ഇവരോട് ഒടുവില്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടത് രണ്ടുലക്ഷത്തോളം രൂപ. നിവൃത്തിയില്ലാതെ വലഞ്ഞവരെ ഭീഷണിപ്പെടുത്താന്‍ രംഗത്തെത്തിയത് മലയാളികള്‍ ഉള്‍പ്പെട്ട സംഘമെന്നും വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക