കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തി തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുമെന്ന മുന്നറിയിപ്പുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി.
നേപ്പാള്‍ വിദേശകാര്യമന്ത്രിയായ പ്രദീപ് ഗ്യാവലി ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ഒലിയുടെ ഈ പ്രസ്താവന. ജനുവരി പതിനാലിനാണ് ഗ്യാവലിയുടെ ഇന്ത്യാ സന്ദര്‍ശനം.
‘സുഗൗലി ഉടമ്പടി പ്രകാരം മഹാകാളി നദിയുടെകിഴക്കായി സ്ഥിതി ചെയ്യുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നിവ നേപ്പാളിന്റ ഭാഗമാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ഇക്കാര്യം ഉന്നയിക്കും. നമ്മുടെ വിദേശകാര്യമന്ത്രി അടുത്തുതന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട’്, ഒലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക