കടയ്ക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. ഇതിനിടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവരുടെ കുടുംബം.
ഇതിനിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ ആരോപണങ്ങളുമായി യുവതിയുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. പൊലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അറിഞ്ഞുകൊണ്ടാണ് കേസ് കെട്ടിച്ചമച്ചത്. സ്ത്രീധനം സംബന്ധിച്ചുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും യുവതിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുള്‍പ്പെടെ നാല് പേര്‍ക്കെതിരെ യുവതിയുടെ കുടുംബം പരാതി നല്കി.
പൊലീസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി കടയ്ക്കാവൂര്‍ എസ്ഐയെ വിളുച്ച വരുത്തി ഐജി ഹര്‍ഷിത അട്ടല്ലൂരി രേഖകള്‍ പരിശോധിച്ചിരുന്നു. നടപടിക്രമങ്ങളില്‍ പിഴവില്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക