ബെയ്ജിങ് : കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയിൽ നിന്നും വിദഗ്ധ സംഘം ജനുവരി 14 ന് ചൈനയിൽ എത്തും.
കോവിഡ് വ്യാപനം ലോകമൊട്ടാകെ പടർന്നു പിടിച്ച് ഒരുവർഷം പിന്നിട്ടതിനു ശേഷമാണ് വിദഗ്ധ സംഘം പ്രഭവ കേന്ദ്രത്തിലെത്തുന്നതെന്നതും ചർച്ചയാവുന്നുണ്ട്. വിദഗ്ധ സംഘം വ്യാഴാഴ്ച രാജ്യത്തെത്തുമെന്നും രോഗത്തിനിരകളായവരുമായി അവർ കൂടിക്കാഴ്ച നടത്തുമെന്നും ദേശീയ ആരോഗ്യ കമ്മീഷൻ ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ 2019 ന്റെ അവസാനത്തിൽ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത മധ്യ ചൈനീസ് നഗരമായ വുഹാനിലേക്ക് അന്വേഷണസംഘം എത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ലോകാരോഗ്യ സംഘടന കോവിഡ് 19 ന്റെ ഉത്ഭവത്തെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്നാവും ഗവേഷണം നടത്തുക എന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ചൈനയിൽ എത്തുന്ന സംഘം രണ്ടാഴ്ചത്തെ ക്വാറന്റൈനു വിധേയമായ ശേഷമെ ഗവേഷണങ്ങള്‍ക്കായി തയ്യാറാവൂവെന്നും കമ്മിഷൻ പറഞ്ഞു. ഗവേഷണവുമായി ബന്ധപ്പെട്ട് വളരെ കാര്യമായി ലോകാരോഗ്യ സംഘടന സന്ദർശന അനുമതിക്കായി ചൈനയുമായി ചർച്ച നടത്തുന്നു. എന്നാൽ ചൈന ഗവേഷകർക്ക് സന്ദർശനാനുമതി നിഷേധിക്കുകയാന്നുണ്ടായത്.
അമേരിക്കയില്‍ രണ്ട് ഗൊറില്ലകള്‍ക്ക് കോവിഡ് !
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടക്കം നിരവധിപേർ ചൈനയുടെ നടപടിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് പഠനം നടത്തുന്നതിനു ധാരാളം സമയം ആവശ്യമാണെന്നും അതിനാൽ അന്താരാഷ്ട്ര വിദഗ്ധ സംഘത്തിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടിക്രമങ്ങൾ ഒരുക്കേണ്ടതിനാലാണ് ഇത്രയും കാലതാമസം ഏർപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.
വൈറസിന്റെ വ്യാപനം ലോകമാകെ പടര്‍ന്നു പിടിച്ചപ്പോള്‍ ഏറെ വിമര്‍ശനങ്ങളാണ് ലോക രാഷ്ട്രങ്ങളില്‍ നിന്നും ചൈനയ്ക്ക് നേരിടേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക