തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സംസ്ഥാന സർക്കാരും യൂണിടാക്കും നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ സി ബി ഐ അന്വേഷണത്തിനുള്ള സ്റ്റേയും നീക്കി. സി ബി ഐ ക്ക് ഇനി അന്വേഷണം തുടരാം. സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റേതാണ് ഉത്തരവ്.
നിയമ സഭ ആരംഭിച്ചു; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ചർച്ച ഇന്ന് നടക്കും
ഇടപാടിലെ ധാരണാപത്രം ‘അണ്ടര്‍ ബെല്ലി’ ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം കോടതി അംഗീകരിച്ചു.
അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി ബി ഐ യുടെ അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തി സി ബി ഐ കേസെടുത്തിരുന്നു.
എന്നാൽ കേസ് രാഷ്ത്രീയ പ്രേരിതമാണെന്നായിരുന്നു സർക്കാരിലെ വാദം. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നും യൂണിടാക്കും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക