അമ്മയേയും മുത്തശ്ശിയേയും അച്ഛൻ കൊലപ്പെടുത്തുന്നത് കണ്ട് അലറിക്കരഞ്ഞ് മക്കൾ. കുട്ടികളുടെ മുന്നിൽ വച്ചാണ് ഭാര്യയേയും ഭാര്യമാതാവിനെയും യുവാവ് കൊലപ്പെടുത്തി അവരുടെ ശരീരം വെട്ടിനുറുക്കിയത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടക്കുന്ന സ്ത്രീകളെയും അവർക്കു മുന്നിൽ പേടിച്ചരണ്ട് നിലവിളിച്ചിരിക്കുന്ന കുട്ടികളെയുമാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയിൽ ബോധരഹിതനായി കണ്ടെത്തി. പടിഞ്ഞാറൻ ത്രിപുരയിലെ ഹപാനിയ നിവാസിയായ ഇയാളുടെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. ബോധം വന്നതിനു ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇയാളുടെ ഭാര്യയും കുട്ടികളും കഴിഞ്ഞ 4 മാസമായി ഭാര്യാമാതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഇരുവരും വേർപിരിയലിന്റെ വക്കിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ദാമ്പത്യപ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പ്രതികരിക്കാൻ ഇവിടെ എഴുതുക