നടി rejani യുടെ മേക്കോവര്‍ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണവും താരത്തിന് നേരെ എത്തിയിരുന്നു. എന്നാല്‍ അറുപത് വയസ് കഴിഞ്ഞപ്പോഴല്ല പണ്ടേ താന്‍ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് സീന്‍ വിട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനി.
സ്വിം സ്യൂട്ടിലുള്ള പഴയ കാലത്തെ ചിത്രങ്ങളാണ് രജനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. 1970 മുതല്‍ ഈ വേഷങ്ങള്‍ ധരിച്ചിരുന്ന ആളാണ് താന്‍. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നു പറയുന്നത് ചട്ടയും മുണ്ടുമാണ് എന്നാണ് രജനി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. ‘കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴാ ഓരോരോ അഭ്യാസങ്ങള്‍…’ എന്നിങ്ങനെയുള്ള കമന്റുകളാണ് രജനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെയെത്തിയത്.
പ്രേക്ഷകര്‍ തന്നെ കാണുന്നത് അറുപത് വയസ് കഴിഞ്ഞ് ചട്ടയും മുണ്ടും ധരിച്ച് സിനിമയിലേക്ക് വന്ന ആന്റി എന്ന നിലയിലാണ്. എന്നാല്‍ 1970ല്‍ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍ത്താവിനൊപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും പോയിരുന്നു. അവിടുത്തെ ലൈഫ്സ്റ്റൈല്‍ അനുസരിച്ച് വേഷം ധരിച്ചിരുന്നതായും രജനി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
ഫോര്‍മല്‍ മീറ്റിങ്ങിനു പോകുമ്പോള്‍ സാരി ധരിക്കും. എന്നാല്‍ കാഷ്വല്‍ മീറ്റിങ്ങിനും പാര്‍ട്ടിക്കും പോകുമ്പോള്‍ ജീന്‍സ് ടോപ്, മറ്റു മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തില്‍ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ താജിലും ഒബ്റോയ് ഹോട്ടലിലും ഒക്കെ കോക്ക്ടെയ്ല് ഡിന്നറും മറ്റും ഉണ്ടായിരുന്നു. ഇപ്പോഴും താന്‍ ജീന്‍സ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട് എന്നും രജനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക