തിരുവനന്തപുരം: ലൈഫ് മിഷന് കേസിലെ കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച മറുപടിയാണിതെന്നും ഇരുപത് കോടിയുടെ പദ്ധതിക്ക് ഒമ്പതര കോടിയാണ് കമ്മിഷന് വാങ്ങിയതെന്നും സി ബി ഐ എത്രയും വേഗം അന്വേഷണവുമായി മുന്നോട്ട് പോകണമെന്നും കൊളളക്കാര്‍ക്ക് മാതൃകപരമായ ശിക്ഷ വാങ്ങി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് പണം തട്ടല്‍ വ്യാപകമാകുന്നു
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരാണിതെന്നും സര്‍ക്കാരിനെ വെളളപൂശാനുളള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് കരുതി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ചെറുപ്പക്കാരെ വഞ്ചിച്ച് ഇഷ്ടക്കാരെയും സ്വന്തക്കാരേയും അനധികൃതമായി നിയമിക്കുകയാണ് പലയിടത്തും ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ചെന്നിത്തലയുടെ പരാമര്‍ശം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചലച്ചിത്ര സംവിധായകന് കമലിന്റെ കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു.
പാര്‍ട്ടിക്ക് താത്പര്യമുളളവരെ മാത്രം പ്രധാന സ്ഥാനങ്ങളില്‍ കുത്തിനിറച്ച് ഈ സര്‍ക്കാര്‍ അതിന്റെ അവസാന സമയത്ത് പാര്‍ട്ടി താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുകയാണെന്നും ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാദമിയില്‍ കുത്തികയറ്റാനുളള ശ്രമമാണെന്നും ചലച്ചിത്ര അക്കാദമി എ കെ ജി സെന്ററിന്റെ പോഷക സംഘടനയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക