കൽപറ്റ: മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി സബ്കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി.അനധികൃത അറസ്റ്റിനും കസ്റ്റഡി പീഡനത്തിനും 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനും ഏഴ് പൊലീസുകാര്‍ക്കും എതിരെ 2004 ല്‍ സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, ബത്തേരി എസ്.ഐ പി. വിശ്വംഭരന്, എ.എസ്.ഐ മത്തായി, പൊലീസുകാരായ വസന്തകുമാര്‍, രഘുനാഥന്, വര്‍ഗീസ്, പൊലീസ് സി.ഐ ദേവരാജന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. സര്‍ക്കാര്‍ പണം നല്‍കുകയും തുക ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുകയും വേണമെന്ന് കോടതി അറിയിച്ചു.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങയിൽ കുടിൽകെട്ടി സമരം ചെയ്ത ആദിവാസികൾക്കു നേരെ ലാത്തിചാർജും വെടിവെപ്പും നടത്തിയത്.
സി.കെ. ജാനു, എം. ഗീതാനന്ദൻ, അശോകൻ എന്നിവരായിരുന്നു സമര നേതാക്കൾ. പൊലീസ് വെടിവെയ്പിപിൽ ഒരു ആദിവാസി മരിക്കുകയും ഒരു പൊലീസുകാരന് വെട്ടേറ്റ് മരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക