അഗര്‍ത്തല: മക്കളുടെ കണ്മുന്നില്വച്ച് ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി. സംഭവം ത്രിപുരയിലെ ധലായ് ജില്ലയിലാണ്. ഇയാള്‍ കൊലപാതകം നടത്തിയ ശേഷം ഇരുവരുടെയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിഞ്ഞത് കുട്ടികളുടെ കരച്ചില് കേട്ടാണ്. സ്ഥലത്തെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെയും മുത്തശ്ശിയുടെയും മൃതദേഹങ്ങള്‍ക്ക് മുന്നിലിരുന്നു നിലവിളിക്കുന്ന മക്കളെയാണ്. തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ തൊട്ടടുത്ത മുറിയില്‍ ബോധരഹിതനായി കണ്ടെത്തി.
നവവധു വിവാഹം കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട് കാമുകനൊപ്പം പോയി
യുവാവിന്റെ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസിന്റെ പ്രാഥമിക നിഗമനം ദാമ്പത്യപ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. യുവാവിന്റെ ഭാര്യയും മക്കളും മാസങ്ങളായി ഭാര്യാ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിക്ക് ബോധം വന്ന ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക