കണ്ണൂർ :200 വര്‍ഷത്തിലേറെ പഴക്കമുള്ള ബൈബിള്‍, വിദേശികളുടെ കല്ലറകള്‍ മാത്രം നിറഞ്ഞ നാലരയേക്കറോളം പരന്നു കിടക്കുന്ന സെമിത്തേരി, ബ്രിട്ടീഷ് പൗരാണികതയുടെയും സംസ്കാരത്തിന്റെയും ചരിത്രമുറങ്ങുന്ന സിഎസ്ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളിയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പള്ളിയുടെ സമര്‍പ്പണവും സംരക്ഷണ വിധേയമാക്കിയ പുരാരേഖകളുടെ കൈമാറ്റവും ജനുവരി 16ന് രാവിലെ 11ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. കെ സുധാകരന് എം പി അധ്യക്ഷനാകും.
‘അച്ഛന് ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു’; മനസ്സു തുറന്ന് കജോള്‍
പുരാവസ്തു വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിച്ച 86.50 ലക്ഷം രൂപ വിനിയോഗിച്ചാണ് പള്ളിയുടെയും ചരിത്ര രേഖകളുടെയും സംരക്ഷണ പ്രവൃത്തികള്‍ നടത്തിയത്.
2018 സെപ്തംബര്‍ നാലിനാണ് സെന്റ് ജോണ്‍സ് ആംഗ്ലോ ഇംഗ്ലീഷ് പള്ളിയെ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. 2019 മെയ് 30ന് ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനമായി. പള്ളിയെ അതിന്റെ പഴയ രൂപത്തിലേക്ക് തിരിച്ച് കൊണ്ടുവരികയും ഘടനാപരമായി ബലപ്പെടുത്തുകയുമായിരുന്നു പദ്ധതിയുടെ ഉദ്ദേശം. രണ്ട് നൂറ്റാണ്ടുകളോളം പഴക്കമുള്ളതും, ഉയരമേറിയതുമായ പള്ളിയുടെ മേല്‍ക്കൂരയുടെയും ചുറ്റുമുള്ള വരാന്തയുടെയും ഓടുകള്‍ പൂര്‍ണമായും ഇളക്കി മാറ്റിയാണ് സംരക്ഷണ, അറ്റകുറ്റ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. പള്ളിയുടെ ഇരുവശത്തുമുള്ള ഹാളുകളിലെ വലിയ ആര്‍ച്ച് ജനലുകള്‍ പഴയ രീതിയില്‍ തന്നെ പുനഃസ്ഥാപിച്ചു. നവീകരണ പ്രവൃത്തികളുടെ ഭാഗമായി ദ്രവിച്ചു തുടങ്ങിയ മച്ചിന്റെ ഭാഗങ്ങള്‍ ഇളക്കി മാറ്റി സംരക്ഷണ പ്രവൃത്തികള്‍ നടത്തി, ബലപ്പെടുത്തി പുനഃസ്ഥാപിക്കുകയും വാതിലുകള്‍, പള്ളിയുടെ തറ എന്നിവ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്വ്വരൂപത്തിലാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക