കാർഷികനിയമങ്ങൾ സംബന്ധിച്ച പ്രശ്നം കർഷകരും സർക്കാരുമായി ചർച്ചചെയ്യാൻ സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറിയെന്ന് റിപ്പോർട്ട്. ജനങ്ങളുടേയും കർഷകരുടെയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്നും പഞ്ചാബിന്റെയോ കർഷകരുടെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭൂപീന്ദർ സിംഗ് മൻ വ്യക്തമാക്കി. ഭൂപീന്ദർ സിംഗ് മൻ, ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ്.
കർഷകൻ എന്ന നിലയിലും യൂണിയൻ നേതാവെന്ന നിലയിലും പഞ്ചാബിന്റെയും കർഷകരുടേയും താത്പര്യങ്ങളിൽവിട്ടുവീഴ്ചയ്ക്ക് കഴിയില്ലെന്നും ഇതിനായി ഏത് സ്ഥാനത്ത് നിന്നും പിന്മാറാൻ താൻ തയാറാണെന്നും ഭൂപീന്ദർ സിംഗ് മൻ അറിയിച്ചു. എന്നാൽ ഭൂപീന്ദർ സിംഗ് മൻ അടക്കം സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിത് കർഷകരുമായി സഹകരിക്കുന്നില്ലെന്നും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നും കർഷകർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക