പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ സ്വര്‍ണക്കടത്ത് ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ വാക്പോര്. മുഖ്യമന്ത്രി പുത്രീവാത്സല്യംകൊണ്ട് കേരളത്തെ നശിപ്പിക്കരുതെന്ന പി.ടി. തോമസിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത് എത്തി. മര്യാദയില്ലാത്ത വാക്കുകളാണ് പി.ടി. തോമസിന്റേതെന്ന് ഭരണപക്ഷം ആരോപിക്കുകയുണ്ടായി.
കൂടാതെ പൂരപ്പാട്ടിനുള്ള സ്ഥലമല്ല സഭയെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. തന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ് ലാവ്ലിന് കേസില്‍ കോടതി തന്നെ വെറുതെ വിട്ടതെന്നും സ്വര്‍ണക്കടത്തിന്റെ അടിവേര് കണ്ടെത്തണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാടെന്നും കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എം. ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും സി.എം. രവീന്ദ്രന് കുറ്റം ചെയ്തെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ലെന്നും രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികല മനസിന്റെ വ്യാമോഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ടി.തോമസ് സഭയില്‍ സംസാരിച്ചത് മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രിച്ചാണ്. കേന്ദ്രത്തിന് കത്തെഴുതിയപ്പോള്‍ മുഖ്യമന്ത്രി ഇത്രയും കരുതിയില്ലെന്നും കേന്ദ്രസംഘത്തിന്റെ പടതന്നെ കേരളത്തിലേക്ക് വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടിപ്പോയെന്നും ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി എന്നും സ്വപ്നയോടൊപ്പം ശിവശങ്കര്‍ വിദേശയാത്ര നടത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള ഉളുപ്പ് മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നോയെന്നും പി.ടി. തോമസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക