സ്വകാര്യതാ നയത്തിലെ മാറ്റം സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് വാട്സ്ആപ്പിനെതിരെ നിയമ നടപടി. അഭിഭാഷകനായ ചൈതന്യ റൊഹില്ലയാണ് ഇക്കാര്യം ഉന്നയിച്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വാട്സ്ആപ്പിനെതിരെയുള്ള രാജ്യത്തെ ആദ്യ നിയമ നടപടിയാണിത്. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ മാറ്റാമെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ദുരന്ത നിവാരണ-സ്കൂബാ ഡൈവിംഗ് പരിശീലനം
പുതിയ നയങ്ങൾ അംഗീകരിക്കാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഫെബ്രുവരി എട്ട് മുതൽ പ്രവർത്തന രഹിതമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം, ഇത് സംബന്ധിച്ചുള്ള വിശദീകരണവുമായി വാട്സ്ആപ്പ് മുന്നോട്ട് വന്നിരുന്നു. സന്ദേശങ്ങളുടെ ഉള്ളടക്കം സുരക്ഷിതമായിരിക്കുമെന്നും ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു വാട്സ്ആപ്പ് അറിയിച്ചത്. ഈ മാസം 18 ഹർജിയിൽ വീണ്ടും വാദം കേൾക്കും.
പ്രായത്തെ പിടിച്ചു കെട്ടാം, മുഖം തിളങ്ങും ; ‘മാജിക് ജെല്‍’ പരിചയപ്പെടുത്തി ലക്ഷ്മി നായർ-വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക