അഞ്ചാലുംമൂട് : മൂകയും ബധിരയുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ 49കാരന് പിടിയിലായി. ചിറ്റയം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത് ചിറയില്‍ പുത്തന്‍വീട്ടില്‍ സോളമനെ(പാപ്പി- 49)യാണ്. പ്രതി, പെരുമണ്‍ ഭാഗത്ത് കായല്‍ തീരത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു.
കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിപിഒ സുമേഷ് കായലില്‍ ചാടി പ്രതിയെ പിടികൂടുകയായിരുന്നു.
സോളമനും സുഹൃത്ത് റോജിയും ചേര്‍ന്ന് ഒരു മാസം മുന്‍പാണ് യുവതിയുടെ വീടിന്റെ ഓട് പൊളിച്ചിറങ്ങി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാൽ യുവതി ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തത് എസ്ഐ ഷാന്‍, സിപിഒ മനേഷ് എന്നിവരടങ്ങിയ സംഘമാണ്. കൂടാതെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക