ബജറ്റില്‍ റബര്‍ മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചത് മധ്യകേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്ന് റിപ്പോർട്ട്. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം നിയമസഭയിലും ലക്ഷ്യമിട്ടാണ് നീക്കമെന്ന് വിലയിരുത്തല്‍. ബജറ്റില്‍ നാലു വര്‍ഷവും ഉണ്ടാകാതിരുന്ന പ്രഖ്യാപനം, ചരിത്രത്തില്‍ ഇതുവരെ നേടാനാകാത്ത മുന്നേറ്റം എല്‍ഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിന് പിന്നാലെയാണ്.
ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും
കര്‍ഷകര്‍ പലകുറി, ഉത്പാദനച്ചെലവ് പോലും ലഭിക്കാതായതോടെ താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ റബ്ബര്‍ വെട്ടി മാറ്റി, മറ്റ് കൃഷികളിലേക്ക് കര്‍ഷകര്‍ നീങ്ങിയിട്ടും സഹായങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ മറു ചേരിയിലെ നേതാക്കള്‍, വോട്ട് ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനമെന്നും, കര്‍ഷകര്‍ക്ക് ഗുണം ലഭ്യമാകാന്‍ സാധ്യതയില്ലെന്നും പ്രതികരിച്ചു. മുമ്പുണ്ടായിരുന്ന താങ്ങുവില പോലും കര്‍ഷകര്‍ക്ക് ലഭ്യമായിരുന്നില്ല എന്നും ആരോപണമുണ്ട്. ഇടത് നീക്കം ജോസ് കെ. മാണി എത്തിയതിനു പിന്നാലെ, റബര്‍ മേഖലയെ പ്രീതിപ്പെടുത്തിയും പിന്തുണ വര്‍ധിപ്പിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക