ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദത്തിലേക്ക്. ക്ഷേത്രം അണുവിമുക്തമാക്കാൻ നൽകിയ അനുവാദം ദുരുപയോഗം ചെയ്തതെന്നാണ് ആക്ഷേപം. ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം അണുവിമുക്തമാക്കുമെന്നതാണ് സ്വകാര്യ കമ്പനിയുടെ പരസ്യം. പരസ്യത്തെ സംബന്ധിച്ച് പരസ്യത്തിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.
അയക്കുന്ന സന്ദേശങ്ങൾ അപ്രത്യക്ഷമാകും, പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
ഇതോടെ പരസ്യ കമ്പനി, അഭിനയിച്ച ചലച്ചിത്ര താരം എന്നിവർക്കെതിരെ പരാതിയുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത് സ്വകാര്യ കമ്പനിയാണെന്നാണ് പരസ്യത്തില്‍ പറയുന്നത്. സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യത്തിനായി ക്ഷേത്രവും പരിസരവും ഉപയോഗപ്പെടുത്തരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് ഇതെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി. ഇതോടെ സംഭവങ്ങൾ കൂടുതൽ വഷളായി. ഗുരുവായൂർ ടെമ്പിള്‍ പൊലീസിൽ ആണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയത്.
ഭക്ഷണക്രമത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിത വണ്ണം കുറയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക