വര്‍ഗീയത ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി വെല്ലുവിളിയല്ല. കെപിസിസി അപ്രസക്തമായി. ഉമ്മന്‍ ചാണ്ടി തിരിച്ചുവരുന്നതോടെ സോളര്‍ അടക്കമുള്ള എല്ലാ അഴിമതിയും ജനങ്ങള്‍ ഓര്‍ക്കുമെന്നും വിജയരാഘവൻ പാലക്കാട് ചിറ്റൂരിൽ പറഞ്ഞു.
ഉമ്മൻചാണ്ടിയും സംഘവും ഡൽഹിക്ക് പോയിട്ടൊന്നും കോൺഗ്രസ്സ് രക്ഷപ്പെടില്ല. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ വരണം. ബിജെപി, ലീഗ്, ജമാഅത്തെ ഇസ്ലാമി എന്നിവർ ഒരുമിച്ച് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിച്ചു. രാഷ്ട്രീയമായി പറ്റിയ തെറ്റ് കോൺഗ്രസ് തിരുത്തണം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക