ഡല്‍ഹി: രാജ്യത്ത് ഇതുവരെ 2.24 ലക്ഷം പേര് കോവിഡ് വാക്സീന് സ്വീകരിച്ചു. ഇതില്‍ 447 പേര്‍ക്ക് വിപരീത ഫലം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടായി. രണ്ടു പേരും ആശുപത്രി വിട്ടപ്പോള്‍ ഒരാള്‍ ഋഷികേശ് എയിംസില്‍ തുടരുകയാണ്. ആരുടേയും സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നാലാഴ്ച കൊണ്ട് ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സീന് സൗജന്യമായി നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ പൊലീസ്, ഹോം ഗാര്‍ഡ്, വിവിധ സേനാവിഭാഗങ്ങള്‍ തുടങ്ങി ശുചീകരണ തൊഴിലാളികള്‍ വരെയുള്ള 2 കോടി മുന്നണിപ്പോരാളികള്‍ക്കും സൗജന്യമായിരിക്കും.
അതേസമയം, കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.
കേരളത്തില്‍ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്സീന് കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക