അഹമ്മദാബാദ്: ഗൂഗിള്‍ ജീവനക്കാരനെന്ന വ്യാജേന അമ്പതോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിഹാൻ ശര്‍മ എന്ന വ്യക്തിയെയാണ് അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാദബാദ് ഐഐഎമില്‍ നിന്ന് ബിരുദമെടുത്ത് ഗൂഗ്ളില്‍ എച്ച് ആര് മാനേജരായി ജോലി ചെയ്യുകയാണെന്ന് യുവതികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളില്‍ നിന്ന് 30 സിം കാര്‍ഡുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, നാല് വ്യാജ ഐഡി കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു. വിഹാന് ശര്‍മ, പ്രതീക് ശര്‍മ ആകാശ് ശര്‍മ തുടങ്ങിയ വിവിധ പേരുകളിലായിരുന്നു ഇയാള്‍ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്.
നാല്പത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്. ഇതുവഴി സ്ത്രീകളെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു യുവാവ്.
30 സിം കാര്‍ഡുകളും നാല് മൊബൈല്‍ ഫോണും നാല് വ്യാജ തിരിച്ചറിയല്‍ രേഖയുമാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. വിഹാന് ശര്‍മ്മ, പ്രതീക് ശര്‍മ്മ, ആകാശ് ശര്‍മ്മ എന്നിങ്ങനെ പല പേരുകളില്‍ ഐഡി തുടങ്ങിയാണ് ഇയാള്‍ സ്ത്രീകളുമായി അടുത്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
യുവതികളുമായി സൗഹൃദത്തിലാകുകയും തുടര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് പണവും ആഭരണങ്ങളുമായി മുങ്ങും. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക