കണ്ണൂർ :20201-22 വാര്‍ഷിക പദ്ധതിയില്‍ കൊവിഡ് പശ്ചാത്താലത്തില്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് ഊന്നല്‍ നല്‍കണമെന്ന് ആസൂത്രണ സമിതി (അഡ്ഹോക്) യോഗം തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്ക്ക് നിര്‍ദേശം നല്കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പുതിയ ഭരണ സമിതി പ്രധിനിധികള്‍ ഉള്‍പ്പെട്ട ആദ്യ ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് നിര്‍ദേശം. ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ പി പി ദിവ്യയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2021-22 ലെ വാര്‍ഷിക പദ്ധതികള്‍ ഫെബ്രുവരി 23 നകം ഡി പി സി യുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്കി.
മധുബാലയെ കായലില്‍ ചാടിച്ച ആ ടെക്നിക് വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തി മുകേഷ്
സുഭിക്ഷ കേരളം പദ്ധതിക്ക് ഊന്നല്‍ നല്കി സുരക്ഷിത ഭക്ഷണത്തിനും തൊഴിലിനും പ്രത്യേകം ശ്രദ്ധ ചെലുത്തണം. കാര്‍ഷിക വിളകളുടെ വിപണനം കൂടി പദ്ധതിയില്‍ ഉറപ്പു വരുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഊന്നല്‍ നല്‍കേണ്ട പന്ത്രണ്ടിന പരിപാടിയില്‍ പ്രധാനമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിശപ്പ് രഹിത-ജനകീയ ഹോട്ടല്‍, പൊതു ടോയ്ലറ്റുകളും ടെയ്ക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളും, പരമ്പരാഗത തെരുവു വിളക്കുകള്‍ക്ക് പകരം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന നിലാവ് പദ്ധതി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
2020-21 വാര്‍ഷിക പദ്ധതിയില്‍ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുള്ള പദ്ധതികള്‍ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട അടിയന്തിര പ്രാധാന്യമുള്ള മേഖലകളില്‍ ഭേദഗതി ഉണ്ടെങ്കില്‍ ജനുവരി 25നകം ജില്ല ആസൂത്രണ സമിതി മുമ്പാകെ സമര്‍പ്പിക്കണം.
ജില്ലയിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ നവീകരിച്ചു ഹെല്‍ത് വെല്‍നെസ് സെന്ററാക്കി ഉയര്‍ത്തുന്നതിന് ഓരോ കേന്ദ്രത്തിനും 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇത് 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നും യോഗത്തില്‍ അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന യോഗത്തില്‍ ജില്ല ഡെവലപ്പ്മെന്റ് ഓഫീസര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഡിപിഒ കെ പ്രകാശന്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക