ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ടുചെയ്തു. രോഗം സ്ഥിരീകരിച്ചത് കൈനകരിയിലാണ്. അഞ്ഞൂറോളം താറാവുകള്‍ ഉള്‍പ്പടെയുളള പക്ഷികള്‍ ഇവിടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കൈനകരിയില്‍ മാത്രം1600 കോഴി, 700 താറാവ് എന്നിവയെ നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്.
പി സി ജോർജ് എംഎല്‍എയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി
കൂടാതെ ഇതിനുളള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. അധികൃതര്‍ കൈനകരിയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കോട്ടയത്തെ നീണ്ടൂരും ആലപ്പുഴ ജില്ലയില്‍ കുട്ടനാടന്‍ മേഖലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവിങ്ങളില്‍ കൊന്നൊടുക്കിയത് പതിനായിരക്കണക്കിന് പക്ഷികളെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക