വാട്സ്ആപ്പ് കൊണ്ടുവന്ന പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. അന്തിമ അധികാര കേന്ദ്രമെന്ന നിലയിൽ ഈ കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി ഏത് പ്ലാറ്റ്ഫോമിനും ഇന്ത്യയിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ട്. പക്ഷെ അതൊരിക്കലും ഇന്ത്യക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന വിധത്തിലാവരുതെന്നും മന്ത്രി വ്യക്തമാക്കി.
‘താണ്ഡവ്’ സീരീസിനെതിരെ നോയിഡയിലും പോലീസ് കേസെടുത്തു
ഏകപക്ഷീയമായ മാറ്റങ്ങൾ സ്വീകാര്യമല്ലെന്നും പുതിയ സ്വകാര്യതാനയം മാറ്റണമെന്നും ആവശ്യപ്പെട്ട് ഐടി മന്ത്രാലയം വാട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ടിന് കത്തെഴുതിയിരുന്നു. വ്യക്തിഗത ആശയവിനിമയത്തിന്റെ പവിത്രതയും പദവിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ ഔദ്യോഗിക നിലപാട് വൈകാതെ തന്നെ പുറത്തുവരുമെന്ന സൂചനയും അദ്ദേഹം നൽകി.
വിദ്വേഷപരാമര്‍ശം, നടി കങ്കണ റണൗട്ടിന്റെ ട്വിറ്ററിന് താൽക്കാലിക വിലക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക