വെളളം സിനിമയിൽ മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് നടൻ ജയസൂര്യ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ ‘വെള്ളം മുരളി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നതെന്നും എന്നാൽ സിനിമയിൽ മദ്യപിക്കുന്ന ഒരു രംഗം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയസൂര്യയുടെ വാക്കുകൾ:
‘വെള്ളം മുരളി’ എന്ന കഥാപാത്രം ഇന്നും കണ്ണൂരിൽ ജീവിച്ചിരിക്കുന്നുണ്ട്. അയാൾ മദ്യപാനത്തിൽ നിന്നും ഇപ്പോൾ മോചിതനാണ്. ഈ സിനിമ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞുപോയി. സിനിമയിലെ കഥാപാത്രത്തിന്റെ അച്ഛന്റെയും അമ്മയുടെയും വേദന കണ്ടപ്പോഴാണ് അദ്ദേഹം കൂടുതൽ വിഷമിച്ചത്. ആ വേദന തന്നെയാണ് ഈ കഥാപത്രത്തിന്റെ വിജയവും എനിയ്ക്കു ലഭിച്ച അവാർഡും. സിനിമയിലെ ഒരു രംഗത്തിലെ എന്റെ പ്രകടനത്തിൽ സംവിധായകൻ കട്ട് പറയാത്തത് എന്റെ അഭിനയത്തിന്റെ മെച്ചം കൊണ്ടല്ല, എന്നിൽ നിന്നും കൂടുതൽ എന്തെങ്കിലും കിട്ടുന്നതിന് വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക