കോട്ടയം: മുണ്ടക്കയത്ത് മകൻ പൂട്ടിയിട്ട അച്ഛൻറെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായി. പട്ടിണി കിടന്നാണോ മരണം സംഭവിച്ചതെന്നറിയാൻ ആന്തരികാവയങ്ങൾ രാസപരിശോധന നടത്തും.
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡൻ പ്രവർത്തനം തുടങ്ങി; ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ഒപ്പിട്ടു
ഇന്നലെയാണ് ക്രൂരമായ ഈ സംഭവം പുറംലോകം അറിയുന്നത്. ഭക്ഷണവും മരുന്നും നൽകാതെ മകൻ മാതാപിതാക്കളെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു. അവശനിലയിലായ പിതാവ് പൊടിയൻ (80) മരിച്ചു. മാനസികനില തകരാറിലായ മാതാവിനെ ജനപ്രതിനിധികൾ ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൻ റെജി ഒളിവിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അയൽവാസികൾ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ ഇവർ കിടക്കുന്ന കട്ടിലിൽ പട്ടിയെ കെട്ടിയിട്ടു. തുടർന്ന് പൊലീസ് സഹായത്തോടെ വീടിന് ഉള്ളിലേക്ക് കയറി ജനപ്രതിനിധികൾ അവരെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക