തിരുവനന്തപുരം: സിഎജിക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ പാസാക്കിയതായി റിപ്പോർട്ട്. കൂടാതെ കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിലെ മൂന്ന് പേജ് തള്ളി. റിപ്പോര്‍ട്ട് പിഎസിക്ക് മുന്നില്‍ വരിക ഈ ഭാഗം ഇല്ലാതെയാകും. സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവിക നീതി നല്‍കിയില്ലെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രമേയത്തില്‍, റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും ആവശ്യപ്പെട്ടു.
കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം
സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നതെന്നും കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയുമാണെന്ന് പ്രമേയത്തില്‍ പറയുന്നുവെന്നും സിഎജി റിപ്പോര്‍ട്ട് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്നും, ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പറഞ്ഞു.
സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് ബാധിക്കപ്പെടുന്നവരുടെ വാദം കേള്‍ക്കണമായിരുന്നുവെന്നും ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളകിയെന്നും ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക