കളമശേരിയിൽ 17കാരനു നേരെ മർദ്ദനം ഉണ്ടായ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ 2 പേരോട് കൂടി ഹാജരാകാൻ കളമശ്ശേരി പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ബാലാവകാശ കമ്മീഷന് റിപ്പോർട്ട് നൽകും.
വ്യാഴാഴ്ച്ചയായിരുന്നു കളമശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപം വെച്ച് 17 വയസുകാരനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചു എന്ന് ആരോപിച്ചായിരുന്നു മർദനം.
മൊബൈലിൽ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്ന അഖിലിന് 18 വയസ്സ് തികഞ്ഞിരുന്നു.
മർദനമേറ്റ കുട്ടിയെ ഇന്നലെ രാത്രി ആലുവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഒരാളുടെ സഹോദരിയുമായുള്ള പ്രണയമാണ് മർദനത്തിന് പ്രകോപനമെന്ന് പ്രതികൾ പറയുന്നു. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക